ദുബായിൽ 60 ദിർഹത്തെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് സ്വന്തം നാട്ടുകാരനെ കുത്തി കൊലപ്പെടുത്തി രക്ഷപ്പെട്ട പ്രതിയെ 3 മണിക്കൂറിനുള്ളിൽ പിടികൂടി.
ഒരു ഏഷ്യൻ പ്രവാസി കുത്തേറ്റ് തെരുവിൽ കാറുകൾക്കിടയിൽ കിടക്കുന്നതായി ഒരു വഴിയാത്രക്കാരൻ പോലീസിൽ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന്, അൽ-റിഫ പോലീസ് സ്റ്റേഷനിൽ നിന്നുള്ള സിഐഡി ടീമുകൾ സ്ഥലത്തെത്തുകയായിരുന്നു. പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു. ഫോറൻസിക് റിപ്പോർട്ട് അനുസരിച്ച്, മരണകാരണം നെഞ്ചിൽ ഏറ്റ കുത്തുകളാണെന്ന് കണ്ടെത്തി.
കുത്താൻ ഉപയോഗിച്ച മൂർച്ചയുള്ള കത്തി പ്രതി സംഭവസ്ഥലത്ത് ഉപേക്ഷിച്ചിരുന്നു. പ്രതിയെ കണ്ടെത്താൻ സിഐഡി സംഘങ്ങളുടെ ദ്രുതവും ഫലപ്രദവുമായ പ്രവർത്തനങ്ങൾക്കൊപ്പം ആധുനിക ക്യാമറ ട്രാക്കിംഗും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്നിക്കുകളും ഉപയോഗിച്ചു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ മൂന്ന് മണിക്കൂറിനുള്ളിൽ അൽ റിഫ പോലീസ് പിടികൂടി. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് അകലെയുള്ള ഒരു കെട്ടിടത്തിൽ ഒളിച്ചിരിക്കുമ്പോഴാണ് പ്രതിയെ ഒടുവിൽ പിടികൂടിയത്.ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു.