കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന്റെ ബോഗി മുഴുവനും കത്തി നശിച്ചതായി റിപ്പോർട്ട്. മൂന്നാം പ്ലാറ്റ് ഫോമിനു സമീപം ഏട്ടാമത്തെ യാർഡിൽ ഹാൾട്ട് ചെയ്തിരുന്ന ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ ഒരു ബോഗിയാണ് കത്തിയമറന്നത്. സംഭവം നടന്നത് അർധരാത്രി ഒന്നരയോടെയാണ്. സംഭവത്തിൽ ആർക്കും പരിക്കില്ല.
റെയിൽവെ അധികൃതർ പറയുന്നത് ഇത് തീയിട്ടതാണെന്നാണ് സംശയം എന്നാണ്. രാത്രി പതിനൊന്നോടെ ഇവിടെയെത്തിയ ട്രെയിൻ നിർത്തിയിട്ടതായിരുന്നു. സംഭവത്തിൽ ഒരു ബോഗി പൂർണമായും കത്തിനശിച്ചിരുന്നു. പുറമേ നിന്നും തീയിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. ഏറ്റവും പുറകിലത്തെ മൂന്നാമത്തെ ബോഗിയാണ് കത്തി നശിച്ചത്. അഗ്നിശമന സേനാ സംഘത്തിന്റെ മൂന്ന് യൂണിറ്റുകൾ ഏറെ നേരം പ്രയത്നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സമീപ ബോഗികൾക്ക് കേടുപാട് ഉണ്ടായിട്ടില്ല. റയിൽവെ ജീവനക്കാരാണ് തീ ഉയരുന്നത് ആദ്യം കണ്ടത്.
കോഴിക്കോട് എലത്തൂരില്‍ ഷാറൂഖ് സെയ്ഫി കത്തിച്ച അതേ ട്രെയിനിലാണ് ഈ തീപിടിത്തവുമുണ്ടായിരിക്കുന്നത്. കണ്ണൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ എന്‍ ഐ എ വിവരങ്ങള്‍ തേടുന്നതായാണ് വിവരം. സംസ്ഥാന – റെയില്‍വേ പോലീസില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിക്കുക. എലത്തൂര്‍ തീവെപ്പ് കേസ് നിലവില്‍ എന്‍ ഐ എയാണ് അന്വേഷിക്കുന്നത്.