ദുബായിലെ മെട്രോ സ്റ്റേഷനിൽ നിന്നും ഇ-സ്കൂട്ടറുകളും സൈക്കിളും എടുക്കുന്നവർ ചില നിയമങ്ങൾ നിർബന്ധമായി പാലിക്കേണ്ടതുണ്ടെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) വീണ്ടും ഓർമ്മപ്പെടുത്തി.
ഇ-സ്കൂട്ടറുകൾക്കും സൈക്കിളുകൾക്കുമായിട്ടുള്ള നിയുക്ത പ്രവേശന ഗേറ്റുകൾ,എക്സിറ്റ് പോയിന്റുകൾ, മറ്റ് യാത്രക്കാരുടെ സഞ്ചാരത്തിന് തടസ്സമാകുന്നില്ലെന്ന് ഉറപ്പാക്കൽ എന്നിവയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് അതോറിറ്റി വീണ്ടും ഓർമ്മിപ്പിച്ചിരിക്കുന്നത്.
ഇതനുസരിച്ച് ഇ-സ്കൂട്ടർ / സൈക്കിൾ റൈഡർമാർ വൈഡ് ഗേറ്റിലൂടെ മാത്രമാണ് കടന്നുപോകേണ്ടത്. മെട്രോ സ്റ്റേഷനുകൾക്കുള്ളിൽ സൈക്കിളുകൾ ഫോൾഡ് ചെയ്യേണ്ടതുണ്ട്. മെട്രോയിലാണെങ്കിൽ ലഗേജ് ഏരിയയിലാണ് ഇവ വെക്കേണ്ടത്.
- ഇ-സ്കൂട്ടർ / സൈക്കിളുകൾ നിർദ്ദിഷ്‌ട പാതകൾക്കുള്ളിലല്ല സഞ്ചാരമെങ്കിൽ 200 ദിർഹം പിഴ നൽകേണ്ടി വരും.
- മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതൽ വേഗതയുള്ള റോഡിലൂടെയാണ് യാത്ര എങ്കിൽ 300 ദിർഹം പിഴ നൽകേണ്ടി വരും.
- അപകടകരമായ റൈഡിംഗിന് 300 ദിർഹവും, നടക്കുന്ന പാതകളിൽ സ്കൂട്ടറുകൾ ഓടിക്കുകയോ പാർക്ക് ചെയ്യുകയോ ചെയ്താൽ 200 ദിർഹവും പിഴ നൽകണം.
- പെർമിറ്റ് ഇല്ലാതെ ഇ-സ്കൂട്ടർ ഉപയോഗിച്ചാൽ 200 ദിർഹമാണ് പിഴ
- സുരക്ഷാ വസ്ത്രങ്ങളോ ഹെൽമെറ്റോ ധരിച്ചില്ലെങ്കിൽ 200 ദിർഹമാണ് പിഴ
- നിയുക്ത വേഗത പരിധികൾ പാലിച്ചില്ലെങ്കിൽ 100 ദിർഹമാണ് പിഴ.
- ഒരു യാത്രക്കാരനെ കൂടെ കൂട്ടി യാത്ര ചെയ്താൽ 300 ദിർഹം പിഴ നൽകണം.
- സുരക്ഷാ ആവശ്യകതകൾ പാലിച്ചില്ലെങ്കിൽ 200 ദിർഹം പിഴ നൽകണം.
- സാങ്കേതിക ആവശ്യകതകൾ പാലിക്കാത്ത ഇ-സ്കൂട്ടർ / സൈക്കിൾ ഓടിച്ചാൽ 300 ദിർഹം പിഴ നൽകണം.
- നിയുക്ത സ്ഥലങ്ങളിലോ അപകടസാധ്യതകൾ സൃഷ്ടിക്കുന്നതോ ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്നതോ ആയ പാർക്കിംഗിന് 200 ദിർഹം പിഴ നൽകണം.
- വിവര ചിഹ്നങ്ങളിലെ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ 200 ദിർഹം പിഴ നൽകണം.
- ഒരു അപകടം റിപ്പോർട്ട് ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ 300 ദിർഹം പിഴ നൽകണം.
- റോഡിന്റെ ഇടതുവശം ഉപയോഗിച്ചാൽ 200 ദിർഹം പിഴ നൽകണം.