സൗദി അറേബ്യയിൽ നിയമപരമായ അനുമതികളില്ലാതെ ഹജ്ജ് നിർവഹിക്കാൻ ശ്രമിച്ച 17,615 പേരെ സുരക്ഷാ സേന പിടികൂടിയതായി പബ്ലിക് സെക്യൂരിറ്റി ഡയറക്ടറും ഹജ് സെക്യൂരിറ്റി കമ്മിറ്റി ചെയർമാനുമായ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് ബിൻ അബ്ദുല്ല അൽ ബസ്സാമി അറിയിച്ചു. ഇതിൽ 9,509 പേർ താമസം, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചുവെന്നും സൗദി പ്രസ് ഏജന്‍സി (SPA ) റിപ്പോർട്ടിൽ പറയുന്നു.
സൗദിയുടെ വിവിധ പ്രദേശങ്ങളിലായി 105 വ്യാജ പ്രചാരണങ്ങളുമായി ബന്ധപ്പെട്ടവരെയും അധികൃതർ പിടികൂടിയിട്ടുണ്ട്. അനധികൃതമായി എത്തിയ 2,00,000 ആളുകൾക്കാണ് കഴിഞ്ഞ വെള്ളിയാഴ്ച മക്കയില്‍ പ്രവേശനം നിഷേധിച്ചത്