ഇഡാലിയ ചുഴലിക്കാറ്റിനെ തുടർന്ന് ഫ്ലോറിഡയിലെ ടാമ്പയിൽ താമസിക്കുന്ന 34 എമിറാത്തി പൗരന്മാരെ വാഷിംഗ്ടണിലെ യുഎഇ എംബസി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കഴിഞ്ഞ ബുധനാഴ്ചയാണ് ഫ്ലോറിഡയിൽ ചുഴലിക്കാറ്റ് നാശം വിതച്ചത്. അക്രമാസക്തമായ കാലാവസ്ഥയെത്തുടർന്ന് തെരുവുകളിൽ വെള്ളം കയറി, മരങ്ങൾ കടപുഴകി, വൈദ്യുതി ലൈനുകൾക്ക് കേടുപാടുകളുണ്ടായി.
എമിറാത്തികളുടെ സുരക്ഷ ഉറപ്പാക്കാൻ എംബസി ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി യുഎസിലെ യുഎഇ അംബാസഡർ യൂസഫ് മന അൽ ഒതൈബ പറഞ്ഞു. 16 എമിറാത്തി പൗരന്മാരെ മിയാമി നഗരത്തിലേക്കും 18 പേരെ അറ്റ്ലാന്റ നഗരത്തിലേക്കുമാണ് മാറ്റിയത്.
ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളിൽ നിന്ന് ജാഗ്രത പാലിക്കാനും പ്രാദേശിക അധികാരികൾ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാനും എംബസി പൗരന്മാരോട് അഭ്യർത്ഥിച്ചു.