ആഫ്രിക്കന്‍ രാജ്യമായ ലിബിയയില്‍ പ്രളയത്തില്‍ വന്‍ നാശനഷ്ടങ്ങള്‍. ഡാനിയൽ ചുഴലിക്കാറ്റും അതിതീവ്രമഴയും മൂലമുണ്ടായ പ്രളയത്തിൽ 2000ത്തിലധികം പേർ മരിച്ചുവെന്നാണ് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. നത്ത മഴയിൽ 2 അണക്കെട്ടുകൾ തകര്‍ന്നതാണ് വന്‍ ദുരന്തത്തിന് ഇടയാക്കിയത്. ഡെർന മേഖലയിലാണ് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നത്. പ്രളയത്തില്‍ ഡെർന നഗരം ഒലിച്ചുപോയി. ഡെർനയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചതായി ലിബിയ പ്രധാനമന്ത്രി ഒസാമ ഹമദ് അറിയിച്ചു.
വെള്ളപ്പൊക്കത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാൻ ലിബിയയിലേക്ക് അടിയന്തര ദുരിതാശ്വാസ സഹായങ്ങളുംരക്ഷാപ്രവർത്തനസംഘങ്ങളേയും അയക്കാൻ യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദ്ദേശം നൽകി.
ലിബിയ സംസ്ഥാനത്തോടും അതിലെ ജനങ്ങളോടും ഈ ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങളോടും തന്റെ ആത്മാർത്ഥമായ അനുശോചനവും സഹതാപവും ഷെയ്ഖ് മുഹമ്മദ് അറിയിച്ചു, പരിക്കേറ്റ എല്ലാവർക്കും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.