ഗാസയിൽ നിന്നുള്ള 1,000 കാൻസർ രോഗികൾക്ക് യുഎഇയിലെ ആശുപത്രികളിൽ ചികിത്സ നൽകാൻ യുഎഇയുടെ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് ശനിയാഴ്ച നിർദ്ദേശം പുറപ്പെടുവിച്ചു.
രോഗികൾക്ക് യുഎഇയിലെ ആശുപത്രികളിൽ ചികിത്സയും ആവശ്യമായ എല്ലാ ആരോഗ്യ പരിരക്ഷയും ലഭിക്കും. ഫലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നതിൽ യുഎഇയുടെ ഉറച്ച സമീപനത്തെയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നത്.
അടുത്തിടെ, വൈദ്യസഹായം ആവശ്യമുള്ള 1,000 ഫലസ്തീൻ കുട്ടികളെ അവരുടെ കുടുംബത്തോടൊപ്പം യുഎഇയിൽ എത്തിച്ച് ചികിത്സ നൽകുമെന്ന് ഷെയ്ഖ് മുഹമ്മദ് അറിയിച്ചിരുന്നു. പൂർണ സുഖം പ്രാപിക്കുന്നതുവരെ കുട്ടികൾക്ക് യുഎഇ ആശുപത്രികളിൽ ആരോഗ്യ സേവനങ്ങൾ ലഭിക്കും.