പുതുവർഷത്തിന്റെ ആദ്യ ദിനത്തിൽ ജബൽ അലിയിലെ ക്ഷേത്രത്തിൽ 40,000 ഭക്തജനങ്ങൾ എത്തി. ഇത് ആത്മീയ ആചാരങ്ങളിൽ ജനങ്ങളുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തം പ്രകടമാക്കുന്നതാണ്.
ദുബായ് ജബൽ അലിയിലെ ക്ഷേത്ര ജനറൽ മാനേജർ മോഹൻ നരസിംഹമൂർത്തിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം ഏകദേശം 28,000-ത്തിനും 29,000-ത്തിനും ഇടയിൽ ഭക്തജനങ്ങളാണ് ഇവിടെയെത്തിയതെന്നും ഈ വർഷം, ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങൾ അധികമായി എത്തിയതോടെ തിരക്ക് ഗണ്യമായി വർദ്ധിച്ചതായും അദ്ദേഹം പറഞ്ഞു. എല്ലാ ഭക്തരുടെയും സംതൃപ്തി ഉറപ്പാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞതായും നരസിംഹമൂർത്തി കൂട്ടിച്ചേർത്തു.