ദുബായിൽ യൂറോപ്യൻ സ്വദേശിനിയായ കാമുകിയെ ആസൂത്രിതമായി കൊലപ്പെടുത്തിയ കേസിൽ ഒരു അറബ് യുവാവിന് ദുബായ് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. 2020 ജൂലൈയിൽ നടന്ന സംഭവത്തിനു പിന്നാലെയാണ് ഇപ്പോൾ കേസിൽ വധശിക്ഷ വിധിച്ചിരിക്കുന്നത്.
കാമുകിയുമായി വേർപിരിഞ്ഞ ശേഷമാണ് പ്രതികാരമോഹത്താൽ യുവാവ് കൊലപാതകം കൃത്യമായി ആസൂത്രണം ചെയ്തത്. വേർപിരിഞ്ഞ ശേഷം മുൻ കാമുകിയുടെ നീക്കങ്ങൾ പ്രതി സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നതായും കേസ് രേഖകൾ പറയുന്നു.
ഒരു ദിവസം കാമുകിയുടെ വസതിയിലേക്ക് പോയി അവളുടെ കഴുത്ത് മുറിച്ചാണ് ഭയാനകമായ ആക്രമണം നടത്തിയത്. കെട്ടിടത്തിന്റെ ഏഴാം നിലയിൽ സെക്യൂരിറ്റി ജീവനക്കാരനാണ് കാമുകിയുടെ ചേതനയറ്റ മൃതദേഹം കണ്ടെത്തിയത്.