ഗാസയുടെ പുനർനിർമ്മാണത്തിനായി യുഎഇ ഇന്ന് ശനിയാഴ്ച 5 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ചു. ഗാസയിലെ യുഎൻ സീനിയർ ഹ്യൂമാനിറ്റേറിയനും പുനർനിർമ്മാണ കോർഡിനേറ്ററുമായ സിഗ്രിഡ് കാഗിൻ്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനാണ് ഈ സഹായം യുഎഇ അനുവദിച്ചിരിക്കുന്നത്.
രാജ്യം സന്ദർശിക്കാനെത്തിയ കാഗ് വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി, യുദ്ധത്തിൻ്റെ ഫലമായി ഗാസയിൽ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക പ്രതിസന്ധിയും അവർ അവലോകനം ചെയ്തു.
വെടിനിർത്തലിൻ്റെ ആവശ്യകതയും ഗാസ മുനമ്പിലെ ഫലസ്തീൻ ജനതയിലേക്ക് മാനുഷികവും ദുരിതാശ്വാസവും വൈദ്യസഹായവും എത്തിക്കുന്നത് ഉറപ്പാക്കേണ്ടതിൻ്റെ ആവശ്യകതയും ഷെയ്ഖ് അബ്ദുള്ള ഊന്നിപ്പറഞ്ഞു.