ഇന്ത്യൻ നാവികസേനയ്ക്കു വേണ്ടി 26 റഫാൽ മറീൻ പോർവിമാനങ്ങൾ വാങ്ങാനുള്ള 63,000 കോടി രൂപയുടെ കരാറിൽ ഇന്ത്യയും ഫ്രാൻസും ഇന്ന് തിങ്കളാഴ്ച ഒപ്പിടും. കാബിനറ്റ് സമിതി ഈ മാസമാദ്യം കരാറിന് അംഗീകാരം നൽകിയിരുന്നു. 26 റഫാൽ മറീൻ ജെറ്റുകൾ, ആയുധങ്ങൾ, പരിശീലന സിമുലേറ്ററുകൾ, സ്പെയർ പാർട്സുകൾ, ലോജിസ്റ്റിക്കൽ പിന്തുണ എന്നിവയെല്ലാം ഉൾപ്പെടുന്നതാണു കരാർ.
ഫ്രാൻസുമായുള്ള ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ കരാറാണിത്. 22 ഒറ്റ സീറ്റ് റഫാൽ വിമാനങ്ങളും 4 ഇരട്ട സീറ്റ് ട്രെയിനർ വിമാനങ്ങളുമാണു ലഭിക്കുക. ഐഎൻഎസ് വിക്രാന്തിലാകും വിമാനങ്ങൾ ഉപയോഗിക്കുക.