2025 ന്റെ തുടക്കം മുതൽ ചില തൊഴിൽ നിയമങ്ങൾ ലംഘിച്ച കമ്പനികളുടെ ഉടമകൾക്ക് യുഎഇ 34 മില്യണിലധികം ദിർഹം പിഴ ചുമത്തിയതായി മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) ഇന്ന് ജൂൺ 30 തിങ്കളാഴ്ച അറിയിച്ചു.
ലൈസൻസുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കുക, യഥാർത്ഥ തൊഴിൽ ബന്ധം ഇല്ലാതെ ഒന്നോ അതിലധികമോ രജിസ്റ്റർ ചെയ്ത തൊഴിലാളികളെ ഉൾപ്പെടുത്തുക എന്നീ നിയമലംഘനങ്ങളാണ് സ്ഥാപനങ്ങളിൽ കണ്ടെത്തിയത്.
ഏകദേശം 1,800 തൊഴിലുടമകളുടെ ഉടമസ്ഥതയിലുള്ള 1,300 സ്ഥാപനങ്ങൾ ഫലപ്രദമായി ലൈസൻസുള്ള പ്രവർത്തനങ്ങൾ നടത്താത്തതായി മന്ത്രാലയം കണ്ടെത്തി.
പുതിയ വർക്ക് പെർമിറ്റുകൾ നൽകുന്നത് താൽക്കാലികമായി നിർത്തിവയ്ക്കുക, അവയുടെ ഉടമകൾക്ക് 34 മില്യൺ ദിർഹത്തിൽ കൂടുതൽ പിഴ ചുമത്തുക, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കായുള്ള വർഗ്ഗീകരണ പദ്ധതിയിൽ മൂന്നാം വിഭാഗത്തിൽ ഉൾപ്പെടുത്തുക എന്നിവയുൾപ്പെടെ ഈ സ്ഥാപനങ്ങൾക്കെതിരെ അതോറിറ്റി കർശന നടപടികൾ ഇവർക്കെതിരെ സ്വീകരിച്ചു.