ഏപ്രിൽ മാസത്തിലെ വെടിനിർത്തൽ കരാറിനുശേഷം ഇറാനും, ഇസ്രായേലും തമ്മിലുള്ള ഇന്ന് പുലർച്ചെയുണ്ടായ ആദ്യത്തെ നേരിട്ടുള്ള ഏറ്റുമുട്ടലിൽ, ഇറാൻ്റെ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ ശക്തമായ മിസൈലാക്രമണം നടത്തി. ഇതേത്തടുർന്ന് തലസ്ഥാനമായ ടെഹ്‌റാൻ ഉൾപ്പെടെ ഇറാന്റെ വിവിധ നഗരങ്ങളിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി അധികൃതർ സ്ഥിരീകരിച്ചു.
മേഖലയിലെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് താനാണെന്നും ടെഹ്‌റാന്റെ മിസൈൽ ആക്രമണങ്ങൾക്ക് എതിരെ പ്രത്യാക്രമണം നടത്തരുതെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കർശന നിർദ്ദേശം നൽകിയിരുന്നതായി അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ ആക്രമണങ്ങൾ ഉണ്ടായിരിക്കുന്നത്.
പശ്ചിമേഷ്യയിൽ സംഘർഷം ഇതോടെ അതീവ ഗുരുതരമായ അവസ്ഥയിലേക്ക് മാറുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.






