മതിയായ കാരണമില്ലാതെ യുഎഇയിൽ മയക്കുമരുന്ന് പരിശോധനയ്ക്ക് സാമ്പിൾ നൽകാൻ വിസമ്മതിക്കുന്നവർക്ക് 100,000 ദിർഹം പിഴയും രണ്ട് വർഷം തടവും ലഭിക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് അനുമതി നേടിയ ശേഷം അധികാരികൾക്ക് നാർക്കോട്ടിക് അല്ലെങ്കിൽ സൈക്കോട്രോപിക് മരുന്നുകളുടെ പരിശോധനയ്ക്കായി സാമ്പിൾ ശേഖരിക്കാൻ അവകാശമുണ്ടാകുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു. തെളിവ് ശേഖരിക്കാൻ സാമ്പിൾ ശേഖരണം ആവശ്യമാണെന്ന് കാണുമ്പോഴാണ് അനുമതി നൽകുന്നത്.
“അത്തരമൊരു വ്യക്തി, ന്യായീകരണമില്ലാതെ, അത്തരം സാമ്പിൾ നൽകാൻ വിസമ്മതിച്ചാൽ”, ആ വ്യക്തിക്ക് “രണ്ട് വർഷത്തിൽ കുറയാത്ത തടവും 100,000 ദിർഹം പിഴയും, ആർട്ടിക്കിൾ 63 അനുസരിച്ച്” ശിക്ഷിക്കപ്പെടും.
https://twitter.com/UAE_PP/status/1485286318162722816?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1485286318162722816%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.khaleejtimes.com%2Fcrime%2Fuae-dh100000-fine-jail-for-declining-to-give-sample-for-drug-test