യുഎഇയിൽ മാതാപിതാക്കളുടെ വൈവാഹിക നിലയും പിതാവ് ഉണ്ടോ, ഇല്ലയോ എന്നത് പരിഗണിക്കാതെ തന്നെ ഇനി ജനന സർട്ടിഫിക്കറ്റ് ലഭിക്കും. യുഎഇയിലെ പുതിയ നിയമം നടപ്പിലാക്കിയതിന് പിന്നാലെയാണ് ഈ തീരുമാനം.
യുഎഇയിലെ ജനന-മരണ രജിസ്ട്രി നിയന്ത്രിക്കുന്ന ഡിക്രി നമ്പർ 10-2022 പ്രകാരം പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് പുതിയ ഫെഡറൽ നിയമം പുറപ്പെടുവിച്ചത്. ഒക്ടോബറിൽ പ്രാബല്യത്തിൽ വന്ന നിയമം, മാതാപിതാക്കളുടെ വൈവാഹിക നിലയും പിതാവ് അറിയാമോ ഇല്ലയോ എന്നത് പരിഗണിക്കാതെ ജനന സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള കുട്ടികളുടെ അവകാശം അംഗീകരിക്കുന്നു.
ചില പേപ്പറുകൾ സമർപ്പിച്ചുകൊണ്ട് അമ്മമാർക്ക് ഇപ്പോൾ ഈ കുട്ടികളെ രജിസ്റ്റർ ചെയ്യാം. നിയമത്തിന്റെ ആർട്ടിക്കിൾ 11 പ്രകാരം, അമ്മമാർ ചെയ്യേണ്ടത് കുഞ്ഞിന്റെ അമ്മയാണെന്ന് പ്രഖ്യാപിക്കുകയും കോടതിയിൽ അഭ്യർത്ഥന സമർപ്പിക്കുകയും ചെയ്യാനം, ജനന സർട്ടിഫിക്കറ്റ് നൽകാൻ ആരോഗ്യ വകുപ്പിന് ഏതാനും ദിവസങ്ങൾക്കുള്ളിൽ കോടതി ഉത്തരവ് പുറപ്പെടുവിക്കും.
അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള രണ്ട് പേജുള്ള ജനന രജിസ്ട്രേഷൻ ഫോമിന്റെ അടിസ്ഥാനത്തിൽ, അമ്മ രണ്ട് ആവശ്യമായ രേഖകൾ നൽകിയാൽ മതിയാകും, ജനന അറിയിപ്പും അവളുടെ എമിറേറ്റ്സ് ഐഡി അല്ലെങ്കിൽ പാസ്‌പോർട്ടിന്റെ പകർപ്പും.
അച്ഛൻ അജ്ഞാതനാണെങ്കിൽ കുഞ്ഞിനെ രജിസ്റ്റർ ചെയ്യാനുള്ള ഒരൊറ്റ അമ്മയുടെ അവകാശം ഒരു അറബ് രാജ്യം ആദ്യമായി അംഗീകരിക്കുകയാണ്