അബുദാബി, ദുബായ്, ഷാർജ, റാസൽഖൈമ, അജ്മാൻ എന്നിവിടങ്ങളിൽ യുഎഇയിൽ ഉടനീളം വ്യത്യസ്ത തീവ്രതയിൽ ഇന്നലെ മഴ രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്ന് പുലർച്ചെ ദുബായിൽ ശക്തമായ ഇടിമിന്നലിനൊപ്പം കനത്ത മഴയും റിപ്പോർട്ട് ചെയ്തിരുന്നു.
വേഗത്തിൽ വീശുന്ന കാറ്റും മഴയും റോഡുകളിലെ ദൃശ്യപരത കുറച്ചതിനാൽ ഇലക്ട്രോണിക് സൈനേജുകളിൽ നൽകിയിട്ടുള്ള വേഗത പാലിക്കാനും ഡ്രൈവർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും അപകടസാധ്യതകളും നാശനഷ്ടങ്ങളും കുറയ്ക്കുന്നതിനും സഹകരണ സമീപനവും സമയോചിതമായ പ്രതികരണവും നിർണായകമാണെന്ന് NCEMA ഊന്നിപ്പറഞ്ഞു.
പ്രത്യേകിച്ച് കനത്ത മഴയുള്ള സമയത്ത് അനാവശ്യമായ ഔട്ട്ഡോർ പ്രവർത്തനങ്ങൾ ഒഴിവാക്കിക്കൊണ്ട് ജാഗ്രത പാലിക്കണമെന്ന് ദേശീയ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെൻ്റ് അതോറിറ്റി (NCEMA) പൊതുജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. വെള്ളം അടിഞ്ഞുകൂടാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് അകന്നു നിൽക്കാനും ഏതെങ്കിലും ഔട്ട്ഡോർ ജോലികളും പ്രവർത്തനങ്ങളും മാറ്റിവയ്ക്കാനും, അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം പുറത്തേക്ക് പോകാനും കുട്ടികളെ അവരുടെ സുരക്ഷയ്ക്കായി വീടിനുള്ളിൽ നിർത്താൻ രക്ഷിതാക്കളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.