യുഎഇയുടെ എമിറേറ്റൈസേഷൻ നിയമങ്ങൾ മറികടക്കാനുള്ള ശ്രമത്തിൽ 1,200-ലധികം കമ്പനികൾ അനധികൃതമായി എമിറേറ്റികളെ നിയമിച്ചതായി മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നു. 2022 പകുതി മുതൽ 2024 മാർച്ച് 14 വരെയുള്ള കാലയളവിലാണ് 1,200-ലധികം കമ്പനികൾ വ്യാജമായി സ്വദേശികളെ നിയമിച്ചതായി കണ്ടെത്തിയത്.
2022 പകുതി മുതൽ 2024 മാർച്ച് 14 വരെ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ മറികടക്കാൻ ശ്രമിച്ചും വ്യാജ എമിറേറ്റൈസേഷനിൽ ഏർപ്പെട്ടും 1,963 യുഎഇ പൗരന്മാരെ നിയമവിരുദ്ധമായി നിയമിച്ച 1,202 സ്വകാര്യ കമ്പനികളെ ഞങ്ങളുടെ ഇൻസ്പെക്ഷൻ ടീം വിജയകരമായി തിരിച്ചറിഞ്ഞു. എമിറേറ്റൈസേഷൻ പ്രതിബദ്ധതകളെ തുരങ്കം വയ്ക്കാൻ ലക്ഷ്യമിടുന്ന ഹാനികരമായ സമ്പ്രദായങ്ങൾ കർശനമായും നിയമാനുസൃതമായും കൈകാര്യം ചെയ്യും” മന്ത്രാലയം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പറഞ്ഞു
യുഎഇയുടെ എമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തുന്ന കമ്പനികൾക്ക് ഓരോ കേസിനും 20,000 ദിർഹം മുതൽ 100,000 ദിർഹം വരെ പിഴ ചുമത്തും. കുറ്റകൃത്യത്തിൻ്റെ തീവ്രതയനുസരിച്ച് പ്രോസിക്യൂട്ടർമാരുടെ അടുത്തേക്ക് റഫർ ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
ലംഘനം നടത്തുന്ന കമ്പനികൾ മന്ത്രാലയത്തിൻ്റെ സംവിധാനത്തിലെ ഏറ്റവും താഴ്ന്ന റാങ്കിംഗിൽ തരംതിരിക്കുകയും ചെയ്യും.
Our inspection team has successfully identified 1202 private companies that have hired 1963 UAE nationals illegally through attempting to circumvent Emiratisation targets and engaging in Fake Emiratisation from mid-2022 till 14 March 2024.
Harmful practices that aim to undermine… pic.twitter.com/iavTgpGkzN
— وزارة الموارد البشرية والتوطين (@MOHRE_UAE) March 15, 2024