ഷാർജയിൽ കടുവയെ കണ്ടെന്ന അഭ്യൂഹങ്ങൾ അധികൃതർ നിഷേധിച്ചു. കിംവദന്തികൾ പ്രചരിപ്പിക്കുന്നതിനെതിരെ ഷാർജയിലെ എൻവയോൺമെൻ്റ് ആൻഡ് പ്രൊട്ടക്റ്റഡ് ഏരിയാ അതോറിറ്റി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പരിശോധിക്കണമെന്നും അതോറിറ്റി പറഞ്ഞു.
യുഎഇ നിയമം അനുസരിച്ച്, വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന കുറ്റവാളിക്ക് 100,000 ദിർഹം മുതൽ 200,000 ദിർഹം വരെ പിഴയും ഒന്ന് മുതൽ രണ്ട് വർഷം വരെ തടവും ലഭിക്കും. 2021ലാണ് യുഎഇയിൽ അവസാനമായി ഒരു വന്യമൃഗം പുറത്തുചാടിയതായി സ്ഥിരീകരിച്ചത്. ഈ ദൃശ്യം ദുബായിലെ സ്പ്രിംഗ്‌സ് കമ്മ്യൂണിറ്റി നിവാസികളിൽ പരിഭ്രാന്തി പരത്തിയിരുന്നു.