ഖലീഫ തുറമുഖത്ത് 150 ദശലക്ഷം ദിർഹം വിലമതിക്കുന്ന 1.5 ടൺ ഹെറോയിൻ യുഎഇയിലേക്ക് കടത്താനുള്ള ശ്രമം അബുദാബി പോലീസ് പരാജയപ്പെടുത്തി. അബുദാബി കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷനുമായി സഹകരിച്ചാണ് മയക്കുമരുന്ന് പിടികൂടിയത്. എക്കാലത്തെയും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നാണിത്.
മയക്കുമരുന്ന് വിരുദ്ധ വിഭാഗം നടത്തിയ അന്വേഷണത്തിൽ അയൽരാജ്യത്ത് നിന്ന് യൂറോപ്പിലേക്ക് കയറ്റി അയക്കാനുള്ള സംശയാസ്പദമായ കയറ്റുമതി കണ്ടെത്തിയതായി അബുദാബി പോലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ പൈലറ്റ് ഫാരിസ് ഖലഫ് അൽ മസ്റൂയി പറഞ്ഞു.
കയറ്റുമതി പിടികൂടാൻ ആന്റി നാർക്കോട്ടിക് വിഭാഗവും അബുദാബി ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസും ഉടൻ തന്നെ സംയുക്ത സംഘം രൂപീകരിച്ചു. ഓപ്പറേഷൻ എക്കാലത്തെയും വിജയകരമാണെന്ന് അൽ മസ്റൂയി പറഞ്ഞു.