പൊതുഗതാഗത മേഖലയിൽ നിയമലംഘനം നടത്തുന്നവരെ പിടികൂടുന്നതിനായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA ) രണ്ട് പ്രധാന പരിശോധനകൾ നടത്തി.
“ലൈസൻസ് ഇല്ലാത്ത വാഹനങ്ങളിൽ യാത്രക്കാരെ കൊണ്ടുപോകുന്ന പ്രവർത്തനം നിരീക്ഷിക്കാൻ എയർപോർട്ട് സെക്യൂരിറ്റിയുടെ ജനറൽ ഡിപ്പാർട്ട്‌മെന്റുമായി ചേർന്ന് ഫെബ്രുവരി 19 നും 28 നും ഇടയിലാണ് ആദ്യ പരിശോധന നടത്തിയത്. ദുബായ് എയർപോർട്ട് ടെർമിനൽ 2ൽ 52 നിയമലംഘനങ്ങൾ നടന്നതായി ആർടിഎ പൊതുഗതാഗത ഏജൻസിയിലെ പാസഞ്ചർ ട്രാൻസ്‌പോർട്ട് ആക്ടിവിറ്റീസ് മോണിറ്ററിംഗ് ഡയറക്ടർ സയീദ് അൽ ബലൂഷി പറഞ്ഞു.
52 നിയമലംഘനങ്ങൾ കണ്ടെത്തി. ലൈസൻസില്ലാത്ത വാഹനങ്ങളിൽ യാത്രക്കാരെ കയറ്റിയതിന് 41 നിയമലംഘനങ്ങളും വിമാനത്താവളത്തിലെ മറ്റ് 11 നിയമലംഘനങ്ങളും അവയിൽ ഉൾപ്പെടുന്നു.
പൊതുഗതാഗത നിരക്ക് ഒഴിവാക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടുത്താൻ ദുബായ് പോലീസും ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സും ചേർന്നാണ് രണ്ടാമത്തെ പരിശോധന നടത്തിയത്. മാർച്ച് 14 നും 20 നും ഇടയിൽ 62,919 ഓപ്പറേഷനുകൾ നടത്തുകയും 1,047 ലംഘനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു,” അൽ ബലൂഷി കൂട്ടിച്ചേർത്തു.