അജ്മാനിൽ 10000 ദിർഹത്തിന് മന്ത്രവാദം നടത്തിയ 2 അറബ് പൗരന്മാരെ അജ്മാൻ പോലീസ് അറസ്റ്റ് ചെയ്തു.
ഒരു ഹോട്ടലിൽ നിന്ന് 10000 ദിർഹത്തിന് മന്ത്രവാദം ചെയ്തുകൊടുക്കുന്ന ഒരു സംഘം താമസിക്കുണ്ടെന്ന് അറിയിപ്പ് കിട്ടിയതിനെതുടർന്നാണ് അജ്മാൻ പോലീസ് ജനറൽ കമാൻഡ് 2 അറബ് പൗരന്മാരെ അറസ്റ്റ് ചെയ്തത്. ഇവരെക്കുറിച്ച് സൂചന ലഭിച്ച ഉടൻ തന്നെ അന്വേഷണത്തിനും പ്രതികളെ പിടികൂടുന്നതിനുമായി ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുകയായിരുന്നു.
തുടർന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പ്രതികളുമായി ബന്ധപ്പെടുകയും 10,000 ദിർഹത്തിന് തങ്ങൾക്ക് മന്ത്രവാദം നടത്തണമെന്ന് ആവശ്യപ്പെടുകയും ഇവർ മന്ത്രവാദം നടത്തിത്തരാനായി ഹോട്ടലിലെത്തിയപ്പോൾ മന്ത്രവാദത്തിനുമുള്ള നടപടിക്രമങ്ങൾ ആരംഭിച്ചപ്പോൾ, പോലീസ് ടാസ്‌ക് ഫോഴ്‌സ് അംഗങ്ങൾ സൈറ്റ് റെയ്ഡ് ചെയ്യുകയും രണ്ട് പ്രതികളേയും സാമഗ്രികളോടൊപ്പം കൈയോടെ പിടിക്കുകയുമായിരുന്നു.
മന്ത്രവാദത്തിന് ഉപയോഗിക്കുന്ന ചില വസ്തുക്കളും കൂടെ കൊണ്ടുവരാൻ വരാൻ പോലീസ് ഇവരോട് പറഞ്ഞിരുന്നു. ഇതോടെ ആളുകളെ കബളിപ്പിക്കാൻ ഉപയോഗിക്കുന്ന ചില മനസ്സിലാക്കാൻ കഴിയാത്ത സാധനങ്ങൾ അടങ്ങിയ രേഖകൾ പോലീസ് ഇവരുടെ കൈവശം കണ്ടെത്തി. ഇവർക്കെതിരെ കേസെടുക്കുകയും പ്രതികളെ തുടർ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു.
മന്ത്രവാദം പോലുള്ള അവകാശവാദങ്ങളിൽ വിശ്വസിക്കരുതെന്നും സംശയാസ്പദമായ ആളുകളെ ഉടൻ പോലീസിൽ അറിയിക്കണമെന്നും ലെഫ്റ്റനന്റ് കേണൽ അൽ നുഐമി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.