യു എ ഇയുടെ കിഴക്കൻ ഭാഗങ്ങളിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് ഷാർജയിലും ഫുജൈറയിലും കുടുങ്ങിയ 870 ഓളം പേരെ യുഎഇ അധികൃതർ രക്ഷപ്പെടുത്തി. മരണമോ ഗുരുതരമായ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് വ്യാഴാഴ്ച ഒരു വെർച്വൽ മീഡിയ ബ്രീഫിംഗിൽ അഭിസംബോധന ചെയ്തു.
കനത്ത മഴയിൽ താഴ്‌വരകളും തെരുവുകളും വീടുകളും വെള്ളത്തിനടിയിലായിട്ടും, നാശനഷ്ടങ്ങൾ ഭൗതിക നഷ്ടങ്ങളിൽ ഒതുങ്ങി, കാരണം ഏകോപിപ്പിച്ച രക്ഷാദൗത്യങ്ങൾ ജീവൻ രക്ഷിച്ചു. കനത്ത മഴയിൽ 3,897 പേർക്ക് അഭയം നൽകിയതായി മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ ഡോ. അലി സലേം അൽ തുനൈജി പറഞ്ഞു.
പോലീസ്, റെസ്‌ക്യൂ, ആംബുലൻസ് ടീമുകൾ ആളുകളെയും സ്വത്തുക്കളെയും സംരക്ഷിക്കുന്നതിനും ഗതാഗതത്തെ ബാധിക്കില്ലെന്ന് ഉറപ്പാക്കുന്നതിനുമായി രാപ്പകലില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് 150ഓളം പേരെ രക്ഷപ്പെടുത്തി. ഇവരെ ഹോട്ടലുകളിലേക്കും മറ്റ് ഹൗസിങ് യൂണിറ്റുകളിലേക്കും മാറ്റിയിട്ടുണ്ട്.
കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് മന്ത്രാലയം 20 ഹോട്ടലുകളുമായി ഏകോപിപ്പിച്ചതായും 2000 പേർക്ക് താമസിക്കാൻ ശേഷിയുള്ള 827 ഹൗസിംഗ് യൂണിറ്റുകൾ സുരക്ഷിതമാക്കിയതായും നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റിയുടെ ഔദ്യോഗിക വക്താവ് താഹെർ അൽ അമേരി പറഞ്ഞു.