ദുബായിൽ കപ്പലിന് തീപിടിച്ച് 24 മില്ല്യൺ ദിർഹം വിലമതിക്കുന്ന സാധനങ്ങൾ നശിപ്പിച്ച അശ്രദ്ധയ്ക്ക് ഒരു ഏഷ്യൻ കപ്പൽ ക്യാപ്റ്റനും മറ്റ് നാല് പേരടക്കം 5 പേർ ജയിലിലായി.
ജബൽ അലി തുറമുഖത്തെ ബെർത്തിന് കേടുപാടുകൾ വരുത്തിയതിന് ദുബായ് മിസ്‌ഡിമെനേഴ്‌സ് ആൻഡ് വയലേഷൻസ് കോടതി അവരെ ശിക്ഷിക്കുകയും സംഘത്തിന് ഒരു മാസത്തെ തടവും മൂന്ന് വർഷത്തെ ജോലി സസ്‌പെൻഷനും വിധിക്കുകയും ചെയ്തു.
തീപിടിത്തമുണ്ടായ കപ്പലിന്റെ ഉടമസ്ഥതയിലുള്ള നാല് ഷിപ്പിംഗ് കമ്പനികൾക്കും 100,000 ദിർഹം പിഴ ചുമത്തിയിട്ടുണ്ട്. കേസ് ദുബായ് സിവിൽ കോടതിയിലേക്ക് റഫർ ചെയ്തിരിക്കുകയാണ്. കഴിഞ്ഞ വർഷം ജൂലൈയിൽ ഉണ്ടായ തീപിടിത്തം 40 മിനിറ്റിനുള്ളിൽ അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രണത്തിലാക്കിയിരുന്നു .