യുഎഇയിൽ ഏറ്റവും കൂടുതൽ റോഡപകടങ്ങൾ സംഭവിക്കുന്നത് വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണെന്ന് ആഭ്യന്തര മന്ത്രാലയം (MOI) അടുത്തിടെ പുറത്തുവിട്ട കണക്കുകളിൽ വ്യക്‌തമാക്കുന്നു.
മുൻവർഷത്തെ അപേക്ഷിച്ച് 2022-ൽ റോഡപകട മരണങ്ങൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എന്നാൽ പരുക്കുകളും വലിയ ട്രാഫിക് അപകടങ്ങളും കഴിഞ്ഞ വർഷം ഉയർന്നു. മന്ത്രാലയത്തിന്റെ 2022 ലെ റോഡ് സുരക്ഷാ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം യുഎഇയിൽ ഉണ്ടായ റോഡപകടങ്ങളിൽ സംഭവിച്ച 343 മരണങ്ങളിൽ 55 എണ്ണം ശനിയാഴ്ചയും മറ്റൊരു 55 എണ്ണം ഞായറാഴ്ചയുമാണ് സംഭവിച്ചത്. മൊത്തം മരണങ്ങളുടെ 32 ശതമാനവും ഈ ദിവസങ്ങളിലാണ്.
പരിക്കുകളുടെ എണ്ണത്തിലും ഇതേ ശതമാനം ശരിയാണ്. 2022ൽ റോഡപകടങ്ങളിൽ പരിക്കേറ്റ 5,045 പേരിൽ 32 ശതമാനവും ശനി, ഞായർ ദിവസങ്ങളിലാണ് സംഭവിച്ചത് കൂടാതെ യഥാക്രമം 818, 796 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ആഴ്ചയിലെ മൂന്നാമത്തെ അപകടകരമായ ദിവസം വെള്ളിയാഴ്ച 52 (15 ശതമാനം) മരണങ്ങളും 739 (15 ശതമാനം) പരിക്കുകളും സംഭവിച്ചു. പിന്നെ വരുന്ന അപകടകരമായ ദിവസം തിങ്കളാഴ്ചയാണ്. തിങ്കളാഴ്ച 39 (11 ശതമാനം) മരണങ്ങളും 657 (13 ശതമാനം) പരിക്കുകളും ഉണ്ടായിട്ടുണ്ട്.
37 ശതമാനം (127) മരണങ്ങളും 40 (2,033) ശതമാനം പരിക്കുകളും രേഖപ്പെടുത്തിയിരിക്കുന്ന സായാഹ്നങ്ങളാണ് റോഡിലെ ഏറ്റവും അപകടകരമായ സമയമെന്നും മന്ത്രാലയത്തിന്റെ റിപ്പോർട്ട് കണ്ടെത്തി. ഉച്ചകഴിഞ്ഞ് താരതമ്യേന സുരക്ഷിതമാണ്.