കുട്ടികളുടെ സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചൈൽഡ് സീറ്റുകൾ നിർബന്ധമാക്കണമെന്ന് ദുബായ് പോലീസ് രക്ഷിതാക്കളെ ബോധവത്കരിച്ചു. ഇതിന്റെ ഭാഗമായി ദുബായ് പോലീസ് നിരവധി രക്ഷിതാക്കൾക്ക് സൗജന്യ കാർ സീറ്റുകളും കൈമാറി.
ഈ വർഷം 47 വാഹനാപകടങ്ങളിലായി രണ്ട് കുട്ടികൾ മരിക്കുകയും 45 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് ഈ കാർ സീറ്റുകളുടെ ശരിയായ ഉപയോഗത്തെക്കുറിച്ചുള്ള ബോധവത്കരണം നടന്നത്. കുട്ടികളുടെ കാർ സീറ്റുകൾക്ക് ചുറ്റുമുള്ള ശ്രദ്ധക്കുറവും കുട്ടികളെ അവരുടെ മടിയിൽ ഇരിക്കാൻ മാതാപിതാക്കൾ അനുവദിച്ചതുമാണ് അപകടങ്ങൾക്ക് കാരണയത്.
കുട്ടികളുടെ കാർ സീറ്റുകൾ എങ്ങനെ ഉപയോഗിക്കാമെന്നും കുട്ടിയുടെ പ്രായവും ഭാരവും അടിസ്ഥാനമാക്കി മികച്ച സീറ്റ് എങ്ങനെ തിരഞ്ഞെടുക്കാമെന്നും അവ എങ്ങനെ ശരിയായി ഇൻസ്റ്റാൾ ചെയ്യാമെന്നും വിദ്യാഭ്യാസം നൽകുന്നതിന് ഔഡി ഓട്ടോ, നൂൺ, മറ്റ് പങ്കാളികൾ എന്നിവരുമായി ദുബായ് പോലീസ് സഹകരിച്ചിരുന്നു.
ഈ ബോധവത്കരണ വേളയിൽ എമിറേറ്റിലെ രക്ഷിതാക്കൾക്ക് സൗജന്യ ചൈൽഡ് സീറ്റുകളും മറ്റ് സമ്മാനങ്ങളും സേന വിതരണം ചെയ്യുമെന്ന് ദുബായ് പോലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ മേജർ ജനറൽ സെയ്ഫ് അൽ മസ്റൂയി പറഞ്ഞു.