യുഎഇയിൽ കടുത്ത ചൂട്; കുട്ടികളെ തനിയെ കാറിൽ ഇരുത്തി പോയാൽ വൻ പിഴ; മുന്നറിയിപ്പ് നൽകി പോലീസ്

ദുബായ്: യുഎഇയിൽ താപനില ഉയരുന്ന സാഹചര്യത്തിൽ കുട്ടികളെ കാറിലിരുത്തി പോകരുതെന്ന് മുന്നറിയിപ്പ് നൽകി പോലീസ്. ഇത്തരത്തിൽ അശ്രദ്ധമായി കുട്ടികളെ കാറിലെത്തി പോകുന്ന രക്ഷിതാക്കൾക്ക് 5000 ദിർഹത്തിൽ കുറയാത്ത പിഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. കനത്ത ചൂടുള്ള കാലാവസ്ഥയിൽ കുട്ടികളെ കാറുകളിൽ തനിച്ചാക്കി പോകരുതെന്നാണ് വാഹന ഉടമകൾക്ക് പോലീസ് നൽകിയിരിക്കുന്ന നിർദേശം. കുട്ടിയുടെ ജീവൻ അപകടത്തിൽ ആക്കുന്നത് ക്രിമിനൽ കുറ്റമാണ്. ഇത്തരം സംഭവങ്ങളിൽ അശ്രദ്ധ കാണിക്കുന്നവർക്കെതിരെ നിയമ നടപടി ഉണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി.

വേനൽചൂടിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കുട്ടികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും പോലീസ് അഭ്യർത്ഥിച്ചു.

കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, ഹൃദ്രോഗികൾ തുടങ്ങിയവർ ചൂടുകാലത്ത് അതീവ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്. ചൂടുകാലത്ത് ഹീറ്റ് സ്‌ട്രോക്ക് അഥവാ സൂര്യാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

അടിയന്തര ചികിത്സ ലഭിച്ചില്ലെങ്കിൽ ഗുരുതരവും അപകടകരവുമായി മാറുന്ന ഒന്നാണ് സൂര്യാഘാതം. അന്തരീക്ഷ താപനില വളരെ ഉയരുകയും ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകുകയും ചെയ്യുന്ന അവസ്ഥയാണ് സ്‌ട്രോക്ക്. വർദ്ധിച്ച ശരീരതാപനില, വേഗത്തിലുള്ള ഹൃദയമിടുപ്പ്, തലകറക്കം, ഓക്കാനം, ചൂടുള്ളതും വരണ്ടതും ആയ ചർമം, പേശികളുടെ കോച്ചിപിടുത്തം തുടങ്ങിയവയാണ് ഹീറ്റ് സ്‌ട്രോക്കിന്റെ പ്രാഥമിക ലക്ഷണം.

ഹിറ്റ് സ്‌ട്രോക്ക് ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടേണ്ടതാണ്. താപനില ഏറ്റവും ഉയർന്നതും ഹീറ്റ് സ്‌ട്രോക്ക് സാധ്യത കൂടുതലുള്ളതുമായ രാവിലെ 11 മണി മുതൽ വൈകുന്നേരം 4 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. ദാഹം ഇല്ലെങ്കിലും ദിവസം കുറഞ്ഞത് രണ്ട് മുതൽ മൂന്ന് ലിറ്റർ വെള്ളമെങ്കിലും കുടിക്കേണ്ടതാണ്. പഴം, പച്ചക്കറി, ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തണം. ഉയർന്ന ചൂട് അനുഭവപ്പെടുന്ന സമയങ്ങളിൽ പാർക്ക്, ബീച്ച്, മരുഭൂമി തുടങ്ങി തുറസായ സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കണം. ചൂടിൽ തുറസ്സായ സ്ഥലങ്ങളിൽ കൂടുതൽ നേരം ഇരിക്കരുതെന്നും ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!