Search
Close this search box.

പ്രാർത്ഥനകളും സഹായങ്ങളും ബാക്കിയാക്കി അനീഷ യാത്രയായി

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ വഴി പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിന്റെ നേതൃത്വത്തിൽ കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയയ്ക്ക് വേണ്ടി സഹായ ധന സമാഹരണം നടത്തി അനേകം ആളുകളുടെ പ്രാർത്ഥനകളും സഹായങ്ങളും ഏറ്റുവാങ്ങിയ പാലക്കാട് കൽമണ്ഡപം സ്വദേശിനി അനീഷ (16) ആശുപത്രിയിൽ വച്ച് നിര്യാതയായി.

കരൾരോഗ ബാധയെ തുടർന്ന് ശസ്ത്രക്രിയയ്ക്കായി അഡ്മിറ്റ് ചെയ്തതായിരുന്നു. അനീഷയുടെ ചികിത്സയ്ക്ക് വേണ്ടി 20 മണിക്കൂർ കൊണ്ട് 47 ലക്ഷം രൂപയായിരുന്നു ഫിസോസ് കുന്നംപറമ്പിലിന്റെ നേതൃത്വത്തിൽ സമാഹരിച്ചത്. നിരവധി ആളുകൾ ആണ് സഹായവും പ്രാർത്ഥനയുമായി അനീഷയ്ക്ക് ഒപ്പം ചേർന്ന്. എന്നാൽ അതെല്ലാം ബാക്കിയാക്കിയാണ് അനീഷ യാത്രയാവുന്നത്.

“ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ രണ്ടു ദിവസമായി നമ്മൾ സഹായിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിരുന്ന കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയക്ക് അമ്യത ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത നമ്മുടെ പൊന്നുമോൾ പാലക്കാട് കൽമണ്ഡപം അനീഷ (16) അള്ളാഹുവിന്റെ വിളിയ്ക്ക് ഉത്തരം നൽകി യാത്രയായി” എന്നാണ് വാർത്തയോട് ഫിറോസ് കുന്നംപറമ്പിൽ ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts