ടിക് ടോക്കിലുണ്ടായ വെല്ലുവിളിയെത്തുടർന്ന് ഷാർജയിൽ കണ്ണൂർ സ്വദേശി ഇസ്മായിൽ പൊന്നൻ ഇബ്രാഹിം കുട്ടി (40) കുത്തേറ്റു മ ര ണപ്പെട്ടത് ജന്മദിനത്തിലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സഹോദരൻ പറഞ്ഞു.
കുത്തേറ്റതിനെത്തുടർന്ന് മെയ് 31 ന് രാവിലെ 8.44 ന് അൽ ഖാസിമി ആശുപത്രിയിൽ വച്ചാണ് ഇസ്മായില്‍ മരണമടഞ്ഞത്. മൂർച്ചയുള്ള ഒരു വസ്തു മൂലമുണ്ടായ രക്തസ്രാവം മൂലമാണ് അദ്ദേഹം മ രി ച്ചതെന്ന് അൽ ഖാസിമി ആശുപത്രി പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു.
ഔദ്യോഗിക രേഖകളിൽ അദ്ദേഹത്തിന്റെ ജന്മദിനമായി രേഖപ്പെടുത്തിയിരിക്കുന്ന തീയതിയും മരണപ്പെട്ട തീയതിയും ഒന്നായിരുന്നുവെന്നും, മൃതദേഹം ഉടൻ സംസ്‌കാരത്തിനായി കേരളത്തിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹത്തിന്റെ സഹോദരൻ പറഞ്ഞു.
ടിക് ടോക്കിൽ സജീവമായിരുന്ന ദുബായ് ബേക്കറി ജീവനക്കാരനായിരുന്ന ഇസ്മായിലിനെ മെയ് 31 ഞായറാഴ്ച പുലർച്ചെ ഷാർജയിലെ അൽ നഹ്ദ പ്രദേശത്ത് ഒരു കൂട്ടം ആളുകൾ ആക്രമിച്ചതായാണ് ആരോപിക്കപ്പെടുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കുറച്ചു പേരെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇസ്മായീലിന്റെ കൊലയ്ക്ക് കാരണമായ ഏറ്റുമുട്ടലിന്റെ തലേന്ന് രാത്രി ഇദ്ദേഹം പ്രതികളുമായി ടിക് ടോക്കില്‍ നടത്തിയ സംഭാഷണം സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. ഇസ്മായീലിന്റെ മുഖം മാത്രം കാണുന്ന 9 മിനിറ്റോളം ദൈര്‍ഘ്യമുള്ള വിഡിയോയില്‍ പാര്‍ക്കിങ്ങിലേക്ക് വരാന്‍ വെല്ലുവിളിക്കുന്നുമുണ്ട്. റൂം സിങ്ങര്‍, ഹിറ്റ്ലര്‍, റിസ്വാന്‍ തുടങ്ങിയ പേരുകള്‍ പരാമര്‍ശിക്കുന്ന വിഡിയോയില്‍ കേട്ടാലറയ്ക്കുന്ന തെറി വിളികളാണ് നടക്കുന്നത്.
പ്രായമായ മാതാപിതാക്കളായ തൈവളപ്പില്‍ ഇബ്രാഹിമും ജുബൈരിയയും, ഭാര്യ നജ്മുന്നിസയും കുഞ്ഞ് മകന്റെയും ഏക ആശ്രയമാണ് മരിച്ച ഇസ്മായില്‍.






