യു.എ.ഇയുടെ ചരിത്രപരവും സാംസ്‌കാരികവുമായ പൈതൃകങ്ങളെ (Cultural heritage) സംരക്ഷിക്കുന്നതിനായുള്ള പുതിയ ഫെഡറൽ കരട് നിയമത്തിന് ഫെഡറൽ നാഷണൽ കൗൺസിൽ (FNC) ഔദ്യോഗികമായി അംഗീകാരം നൽകി.
രാജ്യത്തിന്റെ സാംസ്‌കാരിക അവശിഷ്ടങ്ങളോ പുരാവസ്തുക്കളോ (Antiquities) ബോധപൂർവ്വം നശിപ്പിക്കുകയോ, മോഷ്ടിക്കുകയോ, രാജ്യത്തിന് പുറത്തേക്ക് കടത്തുകയോ (Smuggle) ചെയ്യുന്നവർക്ക് 10 മില്യൺ (1 കോടി) ദിർഹം വരെ കനത്ത പിഴയും തടവുശിക്ഷയും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.
അബുദാബിയിലെ സായിദ് ഹാളിൽ സ്പീക്കർ സഖർ ഘോബാഷിന്റെ അധ്യക്ഷതയിൽ ഇന്ന് ജൂലൈ 8 ബുധനാഴ്ച ചേർന്ന എഫ്.എൻ.സിയുടെ മൂന്നാം സാധാരണTerm-ലെ പതിമൂന്നാമത് സമ്മേളനത്തിലാണ് ഈ സുപ്രധാന നിയമം പാസാക്കിയത്.
യു.എ.ഇയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ എല്ലാ രൂപങ്ങളും കൃത്യമായി രേഖപ്പെടുത്തുക, സംരക്ഷിക്കുക, പ്രോത്സാഹിപ്പിക്കുക എന്നിവയോടൊപ്പം ഇവ വള്ളിപുള്ളി തെറ്റാതെ ഭാവി തലമുറകളിലേക്ക് കൈമാറുന്നുവെന്ന് ഉറപ്പാക്കുകയുമാണ് ഈ കടുത്ത നിയമനിർമ്മാണത്തിലൂടെ ലക്ഷ്യമിടുന്നത്.






