Search
Close this search box.

വാഹനാപകടം, മലയാളിക്ക് രണ്ടു കോടി രൂപ നഷ്ടപരിഹാരം.

ഷാർജ: വാഹനാപകടത്തിൽ പരിക്കേറ്റ മലയാളിക്ക് രണ്ടു കോടി ഇന്ത്യൻ രൂപ നഷ്ടപരിഹാരം നൽകാൻ ദുബായ് സിവിൽ കോടതി വിധിച്ചു .
കണ്ണൂർ ജില്ലയിലെ പള്ളിപറമ്പ സ്വദേശി അയടത്തു പുതിയപുരയിൽ സിദ്ധീഖ് (42 ) എന്നയാൾക്കാണ് നഷ്ടപരിഹാരം ലഭിക്കുക. ഷാർജയിൽ കഫ്റ്റീറിയ നടത്തിവരികയായിരുന്നു സിദ്ധീഖ്.
2017 മേയിലാണ് കേസിനാസ്പദമായ സംഭവം നടന്നത് 2017 മെയ് 20 തിയ്യതിക്ക് ദുബായ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ മുഹമ്മദ് സൽമാൻ എന്ന പാകിസ്താനി പൗരൻ ഓടിച്ചു വന്ന വാഹനം സിദ്ധീഖിനെ ഇടിക്കുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ സിദ്ധീഖിനെ ആദ്യം ഷാർജയിലെ അൽ കാസിമി ആശുപത്രിയിലും, പിന്നീട് തുടർചികിത്സക്കായി നാട്ടിലെ ആശുപത്രിയിലേക്കും പ്രവേശിപ്പിക്കുകയായിരുന്നു.
വാഹനം ഓടിച്ച പാകിസ്താനി ഡ്രൈവറെ ഷാർജ ട്രാഫിക് ക്രിമിനൽ കോടതിയിൽ ഹാജരാക്കുകയും,
അശ്രദ്ധയോടെയും, ട്രാഫിക് നിയമം ലംഗിച്ചും വാഹനം ഓടിച്ചതിനാൽ കുറ്റവാളിയായി കണ്ടെത്തുകയും 3000 ദിർഹം പിഴയും മൂന്ന് മാസത്തേക്ക് ഡ്രൈവിംഗ് ലൈസൻസ്

റദ്ധാക്കാനും കോടതി ശിക്ഷയായി വിധിച്ചു വിട്ടയക്കുകയും ചെയ്തു.
ഇതോടെ വാഹനാപകട നഷ്ടപരിഹാരത്തിനായി സിദ്ധീക്കിന്റെ സഹോദരൻ സുബൈർ പുതിയപുരയിലും, ബന്ധുക്കളായ രാമംഗലത്ത് മുഹമ്മദ് , അബ്ദുൽ ഗഫൂർ ,അബൂബക്കർ സിദ്ധീഖ് ,എ.പി ഹസൈനാർ ,എ.പി മുഹമ്മദ് , എന്നിവർ ചേർന്ന് ഷാർജയിലെ നിയമസ്ഥാപനമായ അലി ഇബ്രാഹിം അഡ്വക്കറ്സിലെ നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയായിരുന്നു .
കേസ് ഏറ്റെടുത്ത ലീഗൽ ഓഫീസ് വാഹന ഇൻഷുറൻസ് കമ്പനിയെയും, ഡ്രൈവറെയും എതിർകക്ഷിയാക്കികൊണ്ട് വാഹനാപകട നഷ്ടപരിഹാരത്തിനായി ദുബായ് സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്തു.
അപകടം കാരണം പരാതിക്കാരന്റെ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനുള്ള ശേഷിയും, ലൈംഗീക ശേഷിയും പൂർണമായും നഷ്ടപ്പെടുകയും, ശ്വാസകോശത്തിനും കഴുത്തിനും സാരമായി പരിക്കേൽക്കുകയും ജീവിക്കാൻ മറ്റുള്ളവരെ ആശ്രയിക്കേണ്ട അവശതയിലായി എന്നും പരാതിക്കാരന് വേണ്ടി ഹാജരായ വകീൽ വാദിച്ചു.എന്നാൽ ഈ അപകടത്തിലെ നഷ്ടപരിഹാരം
നൽകാനുള്ള ബാധ്യത ഈ കമ്പനിക്കില്ലെന്നും ഹാജരാക്കിയ മെഡിക്കൽ റിപ്പോർട്ടിൽ പരാമർശിച്ചതുപോലുള്ള പരിക്കുകൾ പരാതിക്കാരന് ഉണ്ടായിട്ടില്ലെന്നും, പരാതിക്കാരന് ഉണ്ടായ നഷ്ടം വെറും രണ്ടു ലക്ഷം ദിർഹം വിലമതിക്കുന്നതാണെന്നും, അതിനാൽ പരാതിക്കാരൻ ഉയർത്തിയ വാദങ്ങളെ തള്ളണമെന്നും ഇൻഷുറൻസ് കമ്പനിക്ക് വേണ്ടി ഹാജരായ വക്കീൽ പറഞ്ഞു.
ഇരുഭാഗത്തിന്റെയും വാദങ്ങൾ ദുബായ് സിവിൽ കോടതി പരാതിക്കാരൻ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിൽ, അപകടത്തിൽ പരാതിക്കാരനുണ്ടായ
ശാരീരിക, സാമ്പത്തിക, മാനസിക നഷ്ടങ്ങൾ പരിഗണിച്ചു ഇൻഷുറൻസ് കമ്പനിയുടെ വാദങ്ങളെ തള്ളിക്കൊണ്ട് പരാതിക്കാരന് 10,90000 ദിർഹം (രണ്ടു കോടി ഇന്ത്യൻ രൂപ) നൽകാൻ ഉത്തരവിടുകയായിരുന്നു.
നഷ്ടപരിഹാരത്തുക വർധിപ്പിച്ചുകിട്ടാൻ അപ്പീൽ കോടതിയെ സമീപിച്ചിരിക്കുകയാണെന്ന് നിയമപ്രതിനിതി സലാം പാപ്പിനിശ്ശേരി പറഞ്ഞു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts