ജൂലൈ 1 മുതൽ ദുബായിലെ റെസ്റ്റോറന്റുകൾ, ഫാർമസികൾ, ഇ-കൊമേഴ്സ് ഡെലിവറികൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ സ്റ്റോറുകളിലെയും ചെക്ക്ഔട്ട് കൗണ്ടറുകളിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 25 ഫിൽസ് ഈടാക്കുമെന്ന് എക്സിക്യൂട്ടീവ് കൗൺസിൽ ഇന്ന് തിങ്കളാഴ്ച ട്വീറ്റ് ചെയ്തു.
പാരിസ്ഥിതിക സുസ്ഥിരത വർദ്ധിപ്പിക്കുന്നതിന് ഒറ്റത്തവണ ഉപയോഗിക്കുന്ന ബാഗുകൾ പരിമിതപ്പെടുത്തുന്നതിനാണ് ഈ നീക്കം. എക്സിക്യൂട്ടീവ് കൗൺസിൽ പ്രഖ്യാപിച്ച നയമനുസരിച്ച് ദുബായിൽ രണ്ട് വർഷത്തിനുള്ളിൽ സമ്പൂർണ പ്ലാസ്റ്റിക് കവർ നിരോധനം നടപ്പാക്കും. യുഎഇയിലെ ഒട്ടകങ്ങളുടെ മരണത്തിൽ 50 ശതമാനവും പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം മൂലമാണെന്നാണ് കണ്ടെത്തൽ