യു എ ഇയിൽ 34 കാരിയായ ഏഷ്യൻ യുവതിക്ക് ഒരു തട്ടിപ്പ് ഫോൺ കോളിന് ശേഷം 24 മിനിറ്റിനുള്ളിൽ 40,000 ദിർഹം നഷ്ടപ്പെട്ടു.
യു എ ഇയിലെ ഒരു ബാങ്കിൽ ജോലി ചെയ്യുന്നുവെന്ന് പറഞ്ഞാണ് ഒരാളിൽ നിന്ന് യുവതിക്ക് ഫോൺ വന്നത്. ഉടനെ യുവതിയുടെ ബാങ്ക് അക്കൗണ്ട് അപ്‌ഡേറ്റ് ചെയ്യാനും ഫോൺ വഴി വിവരങ്ങൾ നൽകാനും അയാൾ യുവതിയോട് ആവശ്യപ്പെട്ടു. എല്ലാം നൽകിയ ശേഷമാണ് യുവതി തന്റെ 40,000 ദിർഹം അക്കൗണ്ടിൽ നിന്ന് നഷ്ടമായതായി അറിയുന്നത്. വഞ്ചനയുടെയും മോഷണത്തിന്റെയും ക്രിമിനൽ രേഖകളുള്ള പ്രതി അന്നുതന്നെ ഈ തുക പിൻവലിച്ചതായി സിവിൽ കോടതി കണ്ടെത്തി
തുടർന്ന് അധികൃതർ പ്രതിയെ കണ്ടെത്തുകയും റാസൽഖൈമ സിവിൽ കോടതി പ്രതികളോട് 65,000 ദിർഹം ഹരജിക്കാരന് സംഭവിച്ച ഭൗതികവും ധാർമ്മികവുമായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരമായി നൽകാനും നിയമപരമായ പലിശ ഫീയായ 6 ശതമാനം നൽകാനും ഉത്തരവിട്ടു. 40,000 ദിർഹത്തിന്റെ നഷ്ടമാണ് പരാതിക്കാരന് ഉണ്ടായതെന്ന് കോടതി വ്യക്തമാക്കി.