സൗദി അറേബ്യക്ക് പുറത്ത് നിന്നുള്ള വ്യക്തികൾക്ക് ഉംറ വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ഇലക്ട്രോണിക് സേവനം ആരംഭിക്കുന്നതായി സൗദി അറേബ്യയുടെ ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബിയ പ്രഖ്യാപിച്ചു.
ഉംറയ്ക്കുള്ള സന്ദർശന വിസ ഇപ്പോൾ 24 മണിക്കൂറിനുള്ളിൽ നൽകും. സൗദി അറേബ്യക്ക് പുറത്ത് നിന്നുള്ളവർക്ക് ഉംറ വിസയ്ക്കുള്ള അപേക്ഷകൾ സമർപ്പിക്കാം,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഉംറ തീർഥാടകരുടെ വലിയ തോതിലുള്ള സ്വീകരണം സുഗമമാക്കുകയാണ് കിംഗ്ഡം വിഷൻ 2030 ലക്ഷ്യമിടുന്നതെന്ന് അൽ റാബിയ പറഞ്ഞു. ഈ വർഷം പത്തുലക്ഷം പേർ ഹജ്ജ് നിർവഹിക്കുമെന്ന് മന്ത്രി പറഞ്ഞു. ഹജ്ജ് തീർഥാടകരുടെ ആരോഗ്യം ഉറപ്പാക്കാൻ മന്ത്രാലയവും മറ്റ് അനുബന്ധ ഏജൻസികളും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.