Search
Close this search box.

ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 11 നവജാത ശിശുക്കള്‍ മരിച്ച സംഭവം : സെനഗലിലേക്ക് അടിയന്തര വൈദ്യസഹായം എത്തിച്ച് യുഎഇ

11 newborns killed in hospital fire- UAE evacuates emergency medical supplies to Senegal

സെനഗലിന്റെ തലസ്ഥാനമായ ഡാക്കറിന് വടക്കുള്ള ടിഫ്‌വാനി നഗരത്തിലെ ഹോസ്പിറ്റലിലെ നവജാത ശിശുക്കളുടെ വിഭാഗത്തിൽ ഉണ്ടായ തീപിടുത്തത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനായി യുഎഇ ഇന്നലെ ഞായറാഴ്ച സെനഗലിലേക്ക് അടിയന്തര മെഡിക്കൽ സപ്ലൈകളുടെ ഒരു വിമാനം അയച്ചു.

മെറ്റേണിറ്റി, നിയോനേറ്റൽ വാർഡുകൾക്കുള്ള മെഡിക്കൽ സാമഗ്രികൾ, ഓപ്പറേഷൻ റൂമുകൾക്കും മിഡ്‌വൈഫറി ഗ്രൂപ്പുകൾക്കുമുള്ള കിടക്കകൾക്കും ഉപകരണങ്ങൾക്കും പുറമെ മരുന്നുകളും പ്രഥമശുശ്രൂഷ കിറ്റുകളും ഈ അയച്ച വിമാനത്തിൽ ഉണ്ടായിരുന്നു.

സെനഗലിലെ പടിഞ്ഞാറന്‍ പട്ടണമായ ടിവോവാനിലെ മാം അബ്ദു അസീസ് സൈ ദബഖ് ഹോസ്പിറ്റലിലെ നിയോനാറ്റോളജി വിഭാഗത്തിലാണ് തീപിടുത്തമുണ്ടായതെന്നും ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്ന് സെനഗല്‍ ആരോഗ്യമന്ത്രി അബ്ദുലായ് ദിയൂഫ് സാര്‍ അറിയിച്ചിരുന്നു.

കഴിഞ്ഞ നൂറ്റാണ്ടിന്റെ എഴുപതുകളുടെ മധ്യത്തിൽ നിരവധി സാമ്പത്തിക, വികസന മേഖലകളിൽ ഉടലെടുത്ത യുഎഇയും സെനഗലും തമ്മിലുള്ള ദീർഘകാല ബന്ധത്തിന്റെ പ്രതിഫലനമാണ് ഇന്നലെ അയച്ച വൈദ്യസഹായമെന്ന് സെനഗലിലെ യുഎഇ അംബാസഡർ സുൽത്താൻ അലി അൽ ഹർബി പറഞ്ഞു.

എല്ലാ സാഹോദര്യവും സൗഹൃദവുമുള്ള രാജ്യങ്ങളെ സഹായിക്കാനും മാനുഷിക പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നതിനും അവയുടെ ആഘാതങ്ങൾ ലഘൂകരിക്കുന്നതിനും അവരുടെ കഴിവുകൾ വർധിപ്പിക്കുന്നതിനും യുഎഇ നേതൃത്വത്തിന്റെ താൽപ്പര്യം അംബാസഡർ സ്ഥിരീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts