യുഎഇയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചേയ്യുന്ന സ്വദേശിയായ എമിറാത്തി തൊഴിലാളികളുടെ എണ്ണത്തിൽ (Emiratisation rate ) തെറ്റായ വിവരങ്ങൾ നൽകുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് 20,000 ദിർഹം പിഴ ചുമത്തുമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം ശനിയാഴ്ച മുന്നറിയിപ്പ് നൽകി.
നിശ്ചിത എമിറേറ്റൈസേഷൻ നിരക്ക് പ്രതിവർഷം രണ്ട് ശതമാനം പാലിക്കുന്നതിൽ പരാജയപ്പെടുന്ന സ്വകാര്യ കമ്പനികളിൽ നിന്ന് പിഴ ഈടാക്കുന്നത് സംബന്ധിച്ച പ്രമേയം 2023 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. രണ്ട് ശതമാനം എമിറേറ്റൈസേഷൻ നിരക്ക് പാലിക്കാത്ത സ്ഥാപനങ്ങൾ തൊഴിലില്ലാത്ത ഓരോ പൗരനും പ്രതിമാസം 6,000 ദിർഹം പിഴ അടയ്‌ക്കേണ്ടി വരും.
50 തൊഴിലാളികളോ അതിൽ കൂടുതലോ ജോലി ചെയ്യുന്ന കമ്പനികളിൽ ഉയർന്ന വൈദഗ്ധ്യമുള്ള ജോലികൾക്കായി രാജ്യത്ത് എമിറേറ്റൈസേഷൻ നിരക്ക് പ്രതിവർഷം രണ്ട് ശതമാനമായി ഉയർത്താൻ മെയ് മാസത്തിൽ കാബിനറ്റ് അംഗീകാരം നൽകി. എല്ലാ സാമ്പത്തിക മേഖലകളിലും പൗരന്മാർക്ക് പ്രതിവർഷം 12,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യം.