ദുബായ്, അബുദാബി, അജ്മാൻ എമിറേറ്റുകളിലെ റോഡുകളിൽ അടുത്തിടെ പരിഷ്ക്കരിച്ച വേഗത പരിധി മാറ്റങ്ങൾ ഇങ്ങനെ
1 . അബുദാബി – സ്വീഹാൻ റോഡ് : 2023 ജൂൺ 4 മുതൽ, അൽ ഫലാഹ് പാലത്തിൽ നിന്ന് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ഈ റോഡിന്റെ വേഗത പരിധി മണിക്കൂറിൽ 120 കിലോമീറ്ററായിരിക്കും. മുമ്പ് ഇത് 140 കി.മീ ആയിരുന്നു.
2. അബുദാബി – ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡ് : 2023 ഏപ്രിൽ മുതൽ, ഈ ഹൈവേയിൽ പരമാവധി വേഗത മണിക്കൂറിൽ 140 കിലോമീറ്ററാക്കി. ഇടതുവശത്ത് നിന്ന് ഒന്നും രണ്ടും പാതകളിൽ 120 കിലോമീറ്റർ വേഗതയായിരിക്കും. കുറഞ്ഞ വേഗത നിശ്ചയിച്ചിട്ടില്ലാത്ത മൂന്നാമത്തെ പാതയിലൂടെ വേഗത കുറഞ്ഞ വാഹനങ്ങൾ അനുവദിക്കും. റോഡിന്റെ അവസാന പാത ഉപയോഗിക്കേണ്ട ഹെവി വാഹനങ്ങൾ മിനിമം സ്പീഡ് റൂളിന്റെ പരിധിയിൽ വരില്ല.
3. ദുബായ്-ഹത്ത റോഡ് : ഈ റോഡിലെ വേഗപരിധി 100 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററായി കുറച്ചിട്ടുണ്ട് . ദുബായ്, അജ്മാൻ, അൽ ഹോസ്ൻ റൗണ്ട്എബൗട്ട് എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന 6 കിലോമീറ്ററിൽ ഈ വേഗപരിധി ബാധകമാകും.
4. അജ്മാൻ – മസ്ഫൗത്ത്, മുസൈറ പ്രദേശങ്ങൾ : മസ്ഫൗട്ട്, മുസൈറ മേഖലകളിലുള്ള ഹത്ത സ്ട്രീറ്റിലെ വേഗപരിധി പരിധി 100 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററായി മാറ്റിയിട്ടുണ്ട്.
5. അബുദാബി-അൽ ഐൻ റോഡ് : ഈ ഹൈവേയിലെ വേഗപരിധി മണിക്കൂറിൽ 160 കിലോമീറ്ററിൽ നിന്ന് 140 കിലോമീറ്ററായി കുറച്ചിട്ടുണ്ട്. അൽ ഐൻ സിറ്റിയുടെ ദിശയിലുള്ള അൽ സാദ് പാലം മുതൽ അൽ അമേറ പാലം വരെ ഈ വേഗപരിധി ബാധകമാകും. ഇവിടെ സ്പീഡ് ബഫറുകളൊന്നുമില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.
6. വാദി മദിഖ് – കൽബ റോഡ് : ഈ വീതിയേറിയ റോഡിന് ചുറ്റും ജനവാസ കേന്ദ്രങ്ങളോ നഗര കേന്ദ്രങ്ങളോ ഇല്ലാത്തതിനാൽ വേഗപരിധി 80 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി ഉയർത്തിയിട്ടുണ്ട്. E102 എന്നും അറിയപ്പെടുന്ന ഈ റോഡ് വാദി മദിഖിനെ ഫുജൈറ അതിർത്തിയിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള കൽബയുമായി ബന്ധിപ്പിക്കുന്നു.
നിശ്ചിത വേഗപരിധി മറികടന്നാലും നിശ്ചിത വേഗപരിധിക്ക് താഴെ വാഹനമോടിച്ചാലും 300 ദിർഹം മുതൽ 3000 ദിർഹം വരെയാണ് പിഴ