അബുദാബിയിൽ വെച്ച് മരണപ്പെട്ട നീലേശ്വരം സ്വദേശിയുടെ മൃതദ്ദേഹം ഉടൻ നാട്ടിലെത്തിക്കുമെന്ന് നീലേശ്വരം മേഖലയിലെ കെ. എം സി. സി പ്രവർത്തകർ അറിയിച്ചു.
തൈക്കടപ്പുറം സ്വദേശിയായ റഫീഖിന് മൂന്നു ദിവസം മുമ്പാണ് ഷക്ബുത്ത് സിറ്റിയിലെ താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതം ഉണ്ടായത്.
ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.
രണ്ടു പതിറ്റാണ്ടോളമായി അബുദാബിയിലെ പ്രവാസ ജീവിതം നയിച്ചിരുന്ന റഫീക്ക് അൽ ഐൻ മിൽക്ക് ,റെഡ് ബുൾ ഉൾപ്പെടെയുള്ള കമ്പനികളിൽ ജോലി ചെയ്തിരുന്നു.
ഏതാനും മാസം മുമ്പാണ് സ്വന്തമായി സെയിൽസ് ബിസിനസ്സ് ആരംഭിച്ചത്. അതുകൊണ്ടു തന്നെ ബക്കാല മേഖലയിലുള്ളവർക്കെല്ലാം സുപരിചിതനാണ് റഫീക്ക്.
രണ്ടര വർഷം മുമ്പ് നാട്ടിൽ നിന്നും വന്ന റഫീഖിന്റെ ഭാര്യയും മക്കളും ഏതാനും മാസം മുമ്പ് അബുദാബിയിൽ വന്ന് പോയിരുന്നു. ഡിസംബർ പത്തിന് നടക്കുന്ന അമ്മാവന്റെ മകളെ കല്ല്യാണത്തിന് നാട്ടിൽ പോവാനുള്ള ഒരുക്കത്തിലായിരുന്നു റഫീഖ്.
നാലഞ്ചു വർഷം മുമ്പ് സ്വന്തമായി വീട് നിർമാണം ആരംഭിച്ചെങ്കിലും വീടെന്ന സ്വപ്നം പൂർത്തിയാവും മുമ്പാണ് റഫീഖ് മരണപെട്ടത്.
മൃതദേഹം ഇന്ന് തന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്നും KMCC പ്രവർത്തകർ അറിയിച്ചു.