കുട്ടികളും ക്യാൻസർ രോഗികളുമടങ്ങുന്ന ഗാസയിൽ നിന്നുള്ള ഒമ്പതാമത്തെ ബാച്ചും ചികിത്സക്കായി അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതായി അധികൃതർ അറിയിച്ചു.
യുദ്ധത്തിൽ പരിക്കേറ്റ 1,000 ഫലസ്തീൻ കുട്ടികളെയും 1,000 കാൻസർ ബാധിച്ചവരെയും ചികിത്സിക്കുമെന്ന പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദിൻ്റെ പ്രതിജ്ഞയുടെ ഭാഗമായാണിത്. പരിക്കേറ്റ 49 കുട്ടികളെയും കാൻസർ രോഗികളെയും അവരുടെ കൂട്ടാളികളോടൊപ്പം മാറ്റിപ്പാർപ്പിച്ചതായി മെഡിക്കൽ അഫയേഴ്‌സ് ആൻഡ് ലൈഫ് സയൻസസ് വിദേശകാര്യ സഹമന്ത്രി ഡോ മഹാ തയ്‌സീർ ബറകത്ത് പറഞ്ഞു.
വിദഗ്ധ മെഡിക്കൽ സംഘവും സംഘത്തോടൊപ്പമുണ്ടായിരുന്നു, ഇവരെ പരിശോധിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് യുഎഇയിലെത്തിച്ചത്.