യെമനിലെ തുറമുഖനഗരമായ മോച്ചയിൽ അൽ ഹൂതി വിമതർ നടത്തിയ ബോംബ് സ്ഫോടനത്തിൽ അബുദാബി ടിവിയുടെ ക്യാമറാമാൻ സിയാദ് അൽ ഷറാബിയും രണ്ട് കുട്ടികളും അടക്കം ആറ് പേർ കൊല്ലപ്പെട്ടു.
തിങ്കളാഴ്ച വൈകുന്നേരം നടന്ന ബോംബ് സ്ഫോടനത്തിൽ അബുദാബി ടിവിയുടെ തന്നെ റിപ്പോർട്ടറായ ഫൈസൽ അൽ ദാഹ്ബാനി ഉൾപ്പെടെ ഇരുപത് പേർക്ക് പരിക്കേല്ക്കുകയും ചെയതു.
യെമനിലെ സർക്കാരിനെതിരെ പോരാടുന്ന അൽ ഹൂതി വിമതർ മാരകശേഷിയുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് നടത്തുന്ന ആക്രമണങ്ങളിൽ നിരവധി സാധാരണ പൗരന്മാർക്കാണ് ജീവഹാനി സംഭവിക്കുന്നത്. അൽ ഹൂതി വിമതരുടെ അതിക്രമങ്ങൾ വെളിച്ചത്ത് കൊണ്ടുവരുന്ന മാദ്ധ്യമപ്രവർത്തകരുടെ നേരെയുള്ള ആക്രമണങ്ങൾ അൽ ഹൂതി വിമതർ പതിവാക്കിയിരിക്കുകയാണ്.
റിപ്പോർട്ട് തയ്യാറാക്കിയത്: പ്രശാന്ത് ബാലചന്ദ്രൻ