എട്ടുവർഷമായി തങ്ങളുടെ നിയന്ത്രണത്തിലുള്ള ക്രൈമിയയിലെ സൈനികകേന്ദ്രത്തിൽ നടന്ന സ്ഫോടനത്തിന് പിന്നിൽ അട്ടിമറിയാണെന്ന് റഷ്യ ആരോപിച്ചു.
വടക്കൻ ക്രൈമിയയിലെ ജഹൻകോയിയിൽ റഷ്യൻ സൈനിക ഹെലികോറ്ററുകൾ സൂക്ഷിച്ചിരുന്ന കേന്ദ്രത്തിലാണ് പൊട്ടിത്തെറിയും തീപിടിത്തവും ഉണ്ടായത്. 2 പേർക്കു പരുക്കേറ്റു. മയസ്കോയി, അസോവ്സ്കോയി ഗ്രാമങ്ങളിൽനിന്ന് 3000 പേരെ ഒഴിപ്പിച്ചു. ക്രൈമിയയിലെ സാക്കി വ്യോമതാവളത്തിൽ കഴിഞ്ഞയാഴ്ച സ്ഫോടനം നടന്നിരുന്നു. 2 സംഭവങ്ങളിലും പങ്കുണ്ടെന്ന് യുക്രെയ്ൻ പരസ്യമായി സമ്മതിച്ചിട്ടില്ല.